Sunday, December 20, 2009

എറിഞ്ഞിടാന്‍ വന്നവര്‍ കൊയ്‌തെടുത്തു

റിഞ്ഞിടാനെത്തിയവര്‍ കൊയ്‌തെടുക്കുന്ന കാഴ്ചയാണ് ഇക്കുറി കായികമേളയില്‍ ദൃശ്യമായത്. ആദ്യദിനം ഷോട്ട്പുട്ടില്‍ തിരുവനന്തപുരത്തിന്റെ ആല്‍ഫിന്‍ തുടക്കമിട്ട റെക്കോഡ്‌വേട്ട ഹാമറില്‍ സച്ചിന്‍ ജയിംസിലെത്തിനില്‍ക്കുമ്പോള്‍ ഏറുകാര്‍ മേളയുടെ താരങ്ങളായി മാറുകയാണ്. ഷോട്ട്പുട്ടില്‍ തുടര്‍ച്ചയായി മൂന്നാം സ്വര്‍ണം ഉറപ്പിച്ച ആല്‍ഫിന്‍ 13.18 താണ്ടിയപ്പോള്‍ 2006-ല്‍ കോഴിക്കോട് സായിയിലെ കെ. രഞ്ജിത്തിന്റെ 12.71 എന്ന റെക്കോഡ്ാണ് പഴങ്കഥയായത്. ആല്‍ഫിന്റെ നേട്ടം മേളയുടെ ഒന്നാംദിനം കീഴടക്കിയപ്പോള്‍ രണ്ടാംദിനത്തില്‍ മുഹമ്മദ് ഇജാസിന്റെയും കൈക്കരുത്തുകള്‍ക്കാണ് കൈയടികിട്ടിയത്. കോതമംഗലം മാര്‍ ബേസിലിന്റെ മുഹമ്മദ് ഇജാസ്, ഡിസ്കസ്‌ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ഇര്‍വിന്‍ ടി. ജോയിയുടെ രണ്ടുവര്‍ഷം പഴക്കമുളള റെക്കാഡാണ് 38.11 മീറ്റര്‍ എറിഞ്ഞു തകര്‍ത്തത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ പാലക്കാട് കല്ലടി കുമരംപുത്തൂര്‍ എച്ച്.എസ്.എസിന്റെ നിഖില്‍ നിധിന്‍ എറിഞ്ഞുടച്ചത് 20 വര്‍ഷം പഴക്കമുളള ബോബി സി. ജോസഫിന്റെ റെക്കോഡാണ്. 13.10 ആയിരുന്നു നിഖിലിന്റെ ദൂരം.
കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ സച്ചിന്‍ ജയിംസ് സീനിയര്‍ വിഭാഗത്തില്‍ 48.42 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞപ്പോള്‍ 2009-ലെ കായികമേള ഏറുകാരുടെ മേളയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഈ വിഭാഗങ്ങളില്‍ പിറന്ന നാലു റെക്കോഡുകളൊഴികെയുളള ഒരേയൊരെണ്ണം 5000 നടത്തത്തില്‍ പാലക്കാട് മങ്കരയുടെ കെ.എം. മീഷ്മ നേടിയതാണ്. ട്രാക്കിന്റെ നിലവാരത്തകര്‍ച്ചയാണ് റെക്കോഡുകള്‍ പിറക്കാത്തത്തിനു കാരണമായി പരിശീലകരും മറ്റും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ താരങ്ങളുടെ പ്രകടനം വേണ്ടത്ര ഉയരാത്തതിന് കാരണം മത്സരങ്ങളുടെ ആധിക്യമാണെന്ന വാദവുമുയരുന്നുണ്ട്.

എറിഞ്ഞിടാന്‍ വന്നവര്‍ കൊയ്‌തെടുത്തുSocialTwist Tell-a-Friend

0 comments: