Saturday, November 22, 2008

അര്‍ജന്റീന ദൈവത്തിന്റെ കൈകളില്‍

രണ്ടു പതിറ്റാണ്ട് മുന്‍പ് തങ്ങളെ ലോകൈക ജേതാക്കളാക്കിയത് ദൈവത്തിന്റെ കരങ്ങള്‍ ആണെന്നാണ് അര്‍ജന്റിനക്കാര്‍ വിശ്വസിക്കുന്നത്. അന്ന് തങ്ങളെ കാക്കാന്‍ അങ്ങു സ്വര്‍ഗരജ്യത് നിന്ന് ദൈവം നിയോഗിച്ചത് മറഡോണ എന്നാ ദൈവപുത്രനെയാണ് എന്ന് അവര്‍ ഇന്നും നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയും...സെമിഫൈനലില്‍ ഇംഗ്ലണ്ടിന് എതിരെയാണ് അന്ന് അര്‍ജന്റീന ആദ്യമായി പരീക്ഷിക്കപ്പെടുന്നത്.ലോകകപ്പിന്‌ മുന്‍പ് യാതൊരു സാധ്യതയും കല്പ്പിക്കപെടാതിരുന്ന ടീമായിരുന്നു അവര്‍... ടീമില്‍ എടുത്തു പറയത്തക്ക ആരുമില്ല... മറഡോണ എന്നാ അദ്ഭുത പുരുഷന് സഹായിയായി ആകെ ഉണ്ടായിരുന്നത് ഡാനിയല്‍ പസേരല്ല എന്നാ പൂര്‍വികന്‍ മാത്രം. എന്നാല്‍ മത്സരം തുടങ്ങും മുന്‍പ് കാപ്റെന്‍സിയുടെ പേരില്‍ പസേരല്ലയും പിണങ്ങി പിരിഞ്ഞപ്പോള്‍ മറഡോണ എന്നാ കുറിയ മനുശയം മാത്രമായി അര്‍ജന്റീന്‍ ഫുട്ബോള്‍ ടീം ചുരുങ്ങുകയായിരുന്നു...ഇതൊക്കെ കണ്ടു അന്നും ഇന്നും ഫുട്ബോള്‍ ലോകത്തെ മുടിചൂടാ മന്നന്മാര്‍ എന്ന് അഹന്ത കൊള്ളുന്ന പലരും പരിഹസിച്ചു ചിരിച്ചിരുന്നു..എന്നാല്‍ കിക്കോഫ്‌ വിസില്‍ കുഴങ്ങിയത് മുതല്‍ പന്ത് നീലയും വെള്ളയും വരകളിലൂടെ ഓടാന്‍ ശീലിക്കുകയായിരുന്നു.ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തുടങ്ങിയ ലെ ബ്ലൂസ് പിന്നീട് അസാധ്യമായ കുതിപ്പാണ് നടത്തിയത്... ഇറ്റലിയെ സമനിലയില്‍ കുരുക്കിയും ബാല്ഘരിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കേട്ട് കെട്ടിച്ചും നോക്ക്ഔട്ട് ഘട്ടത്തില്‍ എത്തിയ അര്‍ജന്റീനയ്ക്ക് പിന്നീട് അയല്‍ക്കാരായ ഉരുഗെ ആയിരുന്നു എതിരാളികള്‍. ഒരുഗോള്‍ വിജയവുമായി ക്വാര്‍ട്ടറില്‍ എത്തിയ അവര്‍ക്ക് അവിടെ എതിരാളികള്‍ ഇംഗ്ലണ്ട് ആയിരുന്നു.കടുത്ത പോരാട്ടം എന്നാല്‍ മറഡോണയുടെ പ്രതിഭയ്ക്ക് മാറ്റുരയ്ക്കാന്‍ പറ്റിയ വേദിയായി മാറി അത്. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച മത്സരമെന്ന നിലയില്‍ അത് എന്നും ഓര്‍മിക്കപെടുന്നു...മത്സരത്തില്‍ ഇംഗ്ലണ്ട് മുന്നിട്ടു നില്‍ക്കെ മറഡോണ നേടിയ ഗോള്‍ ഇന്നും വിവാദങ്ങള്‍ കത്തിക്കുന്നു.. ബോക്സിനുള്ളിലേക്കു വന്ന ക്രോസിനായി ഉയര്‍ന്നു ചാടുന്ന മറഡോണയും ഇംഗ്ലണ്ട് ഗോളിയും.. എന്നാല്‍ എതിരാളിയെ കബളിപ്പുച്ചു പന്തില്‍ കൈ കൊണ്ട് ഒരു തഴുകല്‍... ദൈവ പുത്രന്റെ തലോടല്‍ പോലെ... പന്ത് ഇംഗ്ലണ്ട് വലയില്‍.. എതിര്‍ ടീമിന്റെ പ്രതിഷേധങ്ങള്‍ക്കിടെ റഫറി മധ്യ വരയിലേക്ക് വിരല്‍ ചൂണ്ടി.... അര്‍ജന്റീന ആദ്യ ഗോള്‍ നേടി.. എന്നാല്‍ പിന്നീടായിരുന്നു ആ കുതിപ്പ് ... സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി മുന്നേറുന്ന മറഡോണ തടുക്കാന്‍ ആറോളം ഇംഗ്ലണ്ട് താരങ്ങള്‍ എന്നാല്‍ ഒന്നൊന്നായി അവരെ മറികടന്ന മറഡോണ ഒടുവില്‍ വലയില്‍ പന്തെത്തിക്കുമ്പോള്‍ നൂറ്റാണ്ടിന്റെ ഗോളായി മാറി അത്...പിന്നീട് ബെല്ജിയം വീണപ്പോള്‍ കലാശക്കൊട്ടിനു അര്‍ജന്റീനയും ജര്‍മനിയും എത്തി.... അവിടെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജര്‍മ്മനിയെ തകര്‍ത്തു മറഡോണ കിരീടം ഏറ്റുവാങ്ങുമ്പോള്‍ പട്ടിണിയും മറ്റും തകര്‍ത്ത ലാറ്റിന്‍ അമേരിക്കയിലെ ആ കുഞ്ഞു രാജ്യം ആഘോഷത്തില്‍ തിമിര്‍ത്താടുകയായിരുന്നു.........അടുത്ത തവണ ഫൈനല്‍ വരെ എത്തി അവര്‍ മടങ്ങുമ്പോഴും രാജ്യം പരിഭവിച്ചില്ല കാരണം ദൈവ പുത്രന്‍ അവര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു....എന്നാല്‍ പിന്നീട് സാത്താന്റെ വഴികളിലൂടെ മയക്കു മരുന്നിനും മറ്റും അടിമയായി മാറിയ മറഡോണയുടെ രണ്ടാം വരവായിരുന്നു കഴിഞ്ഞ ദിവസം ഗ്ലാസ്കൊവില്‍ കണ്ടത്...ചിരാഭിലാഷമായ ദേശിയ ടീം കോച്ച് എന്നാ സ്ഥാനം കൈവന്ന സമയത്ത് അദ്ദേഹം പറഞ്ഞു ടീമിന്റെ സമ്പൂര്‍ണ അധികാരി ഞാനാണ്‌ എന്ന് മറ്റാരും പറയാം ധൈര്യപെടാത്ത കാര്യം... അത്രയും തുറന്നു പറഞ്ഞിട്ടും ഒരു എതിര്‍പ്പും ഉയര്‍ന്നില്ലന്നത് മറഡോണയുടെ പ്രതിഭ സ്പര്‍ശത്തിന്റെ തിളക്കം....തന്നില്‍ അര്‍പ്പിതമായ വിശ്വാസം കാക്കാനാണ് അദ്ദേഹം താന്‍ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടിയ ഗ്ലാസ്കൊവില്‍ എത്തിയത്....ലയണല്‍ മെസിയും യുവാന്‍ റോമന്‍ റിക്വല്‍മിയും ഇല്ലാതെ എത്തിയ അര്‍ജന്റീനയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മറഡോണയ്ക്കായി.... സ്കോട്ടലന്‍ഡ് അത്ര മികച്ച ടീം അല്ലായിരിക്കാം എന്നാല്‍ ചിലിയോട്‌ പതിനാറു വര്‍ഷത്തിനു ശേഷം തോല്‍വി വഴങ്ങി തല കുനിച്ചു നിന്ന അര്‍ജന്റീനന്‍ ഫുട്ബോളിന്‌ ഇത് മഹത്തായ വിജയമാണ് .. ഒരു ഉയിര്‍ത്തു എഴുന്നെല്പ്പ്... അതെ തങ്ങളുടെ ദൈവ പുത്രന്‍ നല്‍കിയ ഉണര്‍വില്‍ ആവേശം കൊള്ളുകയാണ് അവര്‍... ആ ആവേശം അടുത്ത ലോക കിരീടത്തില്‍ വരെ എത്തണമെന്ന് ഫുട്ബോള്‍ ലോകം കൊതിക്കുന്നു കാരണം ഇത്ര കണ്ടു ഫുട്ബോളിനെ സ്നേഹിക്കുന്ന, ഫുട്ബോള്‍ കൊണ്ട് കവിത രചിക്കുന്ന നിര്‍ഭാഗ്യം വിടാതെ പിന്തുടരുന്ന അവര്‍ക്ക് ഇനി കിരീടവും ചെങ്കോലും നഷ്ടപ്പെടുതാനാവില്ല കാരണം അവര്‍ക്ക് ഇനി വഴികാട്ടുന്നത് ഫുട്ബോള്‍ മാന്ത്രികനായ രാജകുമാരനാണ് അവന്റെ കൈകളില്‍ അവര്‍ സുരക്ഷിതരും.... അതെ അര്‍ജന്റീന ദൈവത്തിന്റെ കൈകളിലാണ്....

അര്‍ജന്റീന ദൈവത്തിന്റെ കൈകളില്‍SocialTwist Tell-a-Friend

0 comments: